എന്‍റെ കൂട്ടുകാര്‍

Thursday, April 30, 2009

ഹോര്‍മ്മോണുകള്‍


ഒന്ന്‌ : യാത്രകള്‍

കൂട്ടുകാരി . . . .
മഴനൂലുകള്‍ മലയിറങ്ങി വരുന്നു. ഹോര്‍മ്മോണുകളുടെ പൊരുളുതേടി
ഞാനിറങ്ങുകയാണ്‌
ഈ ഈറന്‍ മണ്ണിലേക്ക്‌.

എങ്ങിനെയാണ്‌
അതിരിലെ അരളിമരങ്ങളില്‍,
കുടമുല്ല വള്ളികളില്‍വീണ്ടും വസന്തം ഉറവെടുക്കുന്നത്‌.

ഞാറ്റുവേലകള്‍ക്ക്‌മദം പൊട്ടുന്നത്‌.
ഗ്രഹണനേരങ്ങളില്‍
ഫണം നീര്‍ത്തി വിഷം ചീറ്റിനാഗങ്ങള്‍ നില്‍പ്പത്‌.
പിന്നെ
നാം മറക്കുമൊ
ആ മദരാത്രിയില്‍ നാമൊരൊറ്റ മരമായി പൂത്തത്‌.

രണ്ടു: കാമനകള്‍

ഏത്ര നല്ലവരായിരുന്നു നാം
എന്നിട്ടും നമ്മുടെ ചങ്ങാത്തം.... !!!
ഏണ്റ്റെ ഉഷ്ണഗര്‍ഭങ്ങളില്‍
നിന്നൂറിയ കന്‍മദം
നിന്നില്‍ പെയ്തിറങ്ങി.
വീണ്ടും വീണ്ടും ഏല്ലാം കുടിച്ചുതീര്‍ത്ത്‌
നീ തപിച്ചു തന്നെ നിന്നു

മൂന്ന്: വെളിപാടുകള്‍

അന്നാണ്‌
ഹോര്‍മ്മോണുകളെക്കുറിച്ച്‌
നമ്മുക്ക്‌ വെളിപാടുണ്ടായത്‌
ഋതുവേളകളിലെ നിണ്റ്റെ അതേ നിറം
മഴമുറ്റിയ താഴ്വരകളുടെ കവിളിലും കണ്ടത്‌‌.
നക്ഷത്രകുഞ്ഞുങ്ങള്‍ കണ്ണുപൊത്തിക്കളിക്കുന്ന രാത്രിയില്‍
ജനലുകള്‍ മാത്രമുള്ള വീട്ടില്‍
നാം പുണര്‍ന്നിരുന്നത്‌.
കളിവീടും മണ്ണപ്പവും വിട്ട്‌
കാമനകളുടെ വീട്ടില്‍
കുടികിടപ്പു തുടങ്ങിയത്‌.

നാല്‌: ഗന്ധങ്ങള്‍

നിണ്റ്റെയും എണ്റ്റെയും ഗന്ധം
ജീവിതം ജീവനില്‍മീട്ടിപ്പൊലിപ്പിച്ച പാട്ടാണ്‌.
മുല്ലപ്പൂക്കളില്‍ നിന്നും
അടുക്കളയിലെ ചുവരലുമാരയിലെ
കടലാസില്‍ പൊതിഞ്ഞ
പഴകിയ പപ്പടത്തിണ്റ്റെ ഗന്ധത്തിലേക്ക്‌-
ഉച്ചവെയില്‍മുറ്റത്ത്‌ മേഘത്തണലോടുംമ്പോലെനിന്‍
നൃത്തച്ചുവട്‌ മാറ്റിയതെപ്പോഴാണ്‌.

ഉണ്ണിയുടെ ചുണ്ടില്‍ നിന്നും ഊര്‍ന്നൂവീഴും മധു,
പാല്‍ച്ചൂര്‌, അവണ്റ്റെ മൂത്രത്തില്‍കുതിര്‍ന്ന മെത്ത-
അതില്‍ എണ്റ്റെ വിയര്‍പ്പ്‌ കുഴയുമ്പോഴാണ്‌
ഞങ്ങളിലൂടെ
നീ നിന്നെത്തെന്നെ തൊട്ടറിയുന്നത്‌.

എണ്റ്റെ കൂട്ടുകാരിനാമെങ്ങിനെ ഇങ്ങിനെ മാറി. . . ?

അഞ്ജ്ച്‌ : ജീവന്‍

വേനല്‍ ഒന്നും എടുത്തില്ല.
വിത്തുകള്‍ നിണ്റ്റെ മണ്ണില്‍ഉറക്കത്തിലായിരുന്നു.

ശ്മാശാനങ്ങളുടെ മൂകരാഗം നിലച്ചു.
മഴ. . . . .

ഇപ്പോള്‍ രാത്രി ഒരു സിംഫണിയാണ്‌.
തെങ്ങിന്‍ചുവട്ടില്‍ തൊപ്പിവച്ച്‌ രണ്ടു കൂണുകള്‍
വരമ്പത്ത്‌ നിറയെ തവളകള്‍
മഴപ്പാറ്റകള്‍ ഉയിരെടുക്കുന്നു.
നിണ്റ്റെ അടിവയറ്റില്‍
നമ്മുടെ പുതിയ ജീവന്‍.
ചുറ്റും പുതിയ പുതിയ ജീവന്‍
ഉള്ളില്‍ ഒരു പൂമ്പാറ്റ ചിറകടിക്കുന്നു.
നീ നിണ്റ്റെ കണ്ണുകള്‍ ചിമ്മിഎന്നെ ചേര്‍ന്ന്‌ നിന്നു.
നിണ്റ്റെ ചുണ്ടുകളില്‍
വീണ്ടും വീണ്ടും ഒരു പെരുമഴയായി ഞാന്‍. . . .

Sunday, April 12, 2009

ഉടയുന്ന ചിത്രങ്ങള്‍

പഴയപോലെയല്ല
വല്ലപ്പോഴും ഒന്നു വിളിച്ചാലായി
അച്ഛായെന്ന്‌
വെറുമൊരു വാക്കായ്‌
വെറുതെ . . . .

പാവം ഞങ്ങളല്ല കുറ്റക്കാര്‍
ഞങ്ങള്‍ക്കിടയില്‍
ചിത്രങ്ങള്‍ ഉടഞ്ഞു വീഴുകയാണ്.

അതുകൊണ്ടാവും
അവള്‍ക്കു ഞാനും
എനിക്കവളും
ഒച്ചയടച്ച വാക്കായത്‌.

ഒന്നിച്ചു ഞങ്ങള്‍ പത്രം വായിക്കാറില്ല
ടിവി കാണാറില്ല
ഞങ്ങള്‍ക്കിടയില്‍
ഒരു ചമ്മല്‍ പമ്മി നടപ്പുണ്ട്

പാവം ഞങ്ങളല്ല
ഞങ്ങള്‍ക്കിടയില്‍
ചിത്രങ്ങള്‍ കുത്തിയുടച്ചത്‌.

Friday, April 3, 2009

ഇരകളുടെ സംഘഗാനം

അനുദിനം മരണമെന്ന മഹാമൌനത്തിലേക്കു വികസിക്കുന്ന ഈ ജീവിതം ആരംഭിച്ചത്‌ ഗര്‍ഭപാത്രത്തിലെ കുടുസ്സു മുറിയിലെ ഏകാന്തമൌനത്തില്‍ നിന്നാണ്‌. പിറവിയില്‍നിന്ന്‌ മരണത്തിലേക്ക്‌ ഒഴുകിത്തീരുന്ന ഈ യാത്രയെ ജീവിതമെന്നു വിളിക്കാം. മനുഷ്യന്‍ അവന്‍ ജീവിക്കുന്ന സമയ കാലങ്ങളെ സൃഷ്ടിക്കുകയും പുനസൃഷ്ടിക്കുകയും ചെയ്യുന്ന ചരിത്രമുദ്രകളെ സര്‍ഗ്ഗാത്മകതയെന്നും.

സര്‍ഗ്ഗാത്മകത ഒരു ചരിത്രദൌത്യമാണ്‌ അത്‌ കാലത്തെ അടയാളപ്പെടുത്തുന്നു. വരും കാലങ്ങളുടെ രൂപമാറ്റങ്ങളെ സ്വാധീനിക്കുന്നു. സര്‍ഗ്ഗാത്മകത അതിണ്റ്റെ എല്ലാ മാധ്യമങ്ങളിലൂടെയും അതിശക്തമായി വെളിപ്പെടുന്നു. പൂര്‍വ്വികര്‍ നിര്‍വഹിച്ച ചരിത്രദൌത്യങ്ങളില്‍ നിന്നാണ്‌ ഇന്നിണ്റ്റെ എഴുത്ത്‌ അതിണ്റ്റെ ഇടം കണ്ടെത്തുന്നത്‌. പക്ഷെ പല പുതിയ എഴുത്തുകാരിലും ചരിത്രബോധം ഒരു പൊതുബോധമായി കാണുന്നില്ല. പുതിയ എഴുത്തുകാര്‍ സമകാലീന ജീവിത സാഹചര്യത്തേയും അതിണ്റ്റെ പുതിയ ഭീതികളേയും ശക്തിദൌര്‍ബല്യങ്ങളേയും വരച്ചുവയ്ക്കുന്നു. അശാന്തവും ആപത്തുനിറഞ്ഞതുമായ വര്‍ത്തമാനത്തില്‍ നിന്നുകൊണ്ടുള്ള പുതിയ എഴുത്തുകാരുടെ ചരിത്രദൌത്യങ്ങള്‍ക്ക്‌ നിഷേധവും പ്രതിഷേധവും ഒരു പൊതു സ്വഭാവമാകുന്നത്‌ സ്വാഭാവികം മാത്രം.

സമയ പ്രവാഹത്തിണ്റ്റെ വാഗ്മയങ്ങളാണ്‌ പുതിയ എഴുത്തിണ്റ്റെ ആഖ്യാന തന്ത്രം. വിപ്ളവ പ്രതീക്ഷകളും വാഗ്ദത്തങ്ങളും പുതിയ പ്രത്യയ ശാസ്ത്ര ധൈഷണിക പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോള്‍ ഓരോ എഴുത്തുകാരനും അണിചേരു ജാഥ നീങ്ങുത്‌ ഒരേ ഇടത്തിലേക്കാണ്‌. സമകാലീനമായ ചില പൊതു പ്രമേയങ്ങളിലേക്ക്‌ ഇന്നിണ്റ്റെ എഴുത്ത്‌ മൊത്തമായി ചുരുങ്ങി പോകുത്‌ കാണാം. സമകാലികത ഒരു പൊതു സ്വത്താണ്‌, പക്ഷെ മൌലികതയ്ക്കു വേണ്ടി പുതിയ എഴുത്തുകാര്‍ കാണിക്കുന്ന 'ഗിമ്മിക്കില്‍' ചോര്‍ന്നു പോകുന്നത്‌ സമകാലീന വിഷയങ്ങളുടെ ഗൌരവവും അതുയര്‍ത്തേണ്ടുന്ന സമരബോധവുമാണ്‌. ആഗോളവല്‍ക്കരണത്തെയും ഉദാരവല്‍ക്കരണത്തെയും നാം ചര്‍ച്ചചെയ്ത്‌ നിസ്സാരവല്‍ക്കരിക്കുന്നു. എഴുത്ത്‌ ഒരു ചരിത്ര ദൌത്യമാണെന്നുള്ള തിരിച്ചറിവ്‌ യുവതലമുറയ്ക്ക്‌ നഷ്ടമാവുകയാണൊ ? സമയത്തിണ്റ്റെ നിര്‍വ്വികാരമായ ചില 'സ്നാപ്പ്‌ ഷോട്ടു' കളിലേക്ക്‌ പുതിയ കഥകളും കവിതകളും ഒതുങ്ങി പോകുന്നു. സാഹിതീയമായ ജീവിതസാഹചര്യം തന്നെ അപ്രത്യക്ഷമാകുന്ന ഈ അവസരത്തില്‍ വളരെ അപൂര്‍വ്വമായി മാത്രമെ ചില നല്ല കൃതികള്‍ മലയാളത്തില്‍ ഉണ്ടാകുന്നുള്ളു.

എഴുത്ത്‌ ഒരു ചരിത്ര ദൌത്യമാണെന്ന്‌ പറഞ്ഞു വയ്ച്ചുകൊണ്ട്‌ മലയാളത്തിണ്റ്റെ ഒരു യുവ കഥാകൃത്ത്‌ സന്തോഷ്‌ എച്ചിക്കാനം അദ്ദേഹത്തിണ്റ്റെ ഒരു പുസ്തകത്തിണ്റ്റെ മുഖക്കുറിപ്പില്‍ ഇങ്ങിനെ ഒരു കഥ പറയുന്നു.

'വികൃതമായചുണ്ടും കുറ്റിത്തലമുടിയും, വള്ളിചെരിപ്പും കയ്യില്‍ വെള്ളിയുടെ മുദ്രവളയുമായി അധികം ആരോടും സംസാരിക്കാതെ ഗ്രാമത്തിലൂടെ അയാള്‍ നടുന്നു പോകുന്നത്‌ ഞാന്‍ കണ്ടിട്ടുണ്ട്‌ '

'താന്‍ എഴുതുന്നതെന്തും ഒരു കടലാസിലേക്കു പകര്‍ത്തി ദിവസവും രാവിലെ അയാള്‍ രണ്ട്‌ അനാദി കടകളും മദ്യ ശാലയും കടന്നു്‌ പട്ടഷാപ്പിലെ നിരപ്പുപലകയില്‍ ഒട്ടിക്കുമായിരുന്നു. ആ ചെറിയ കവലയില്‍ ആരെങ്കിലും ഒരാള്‍ വ്ന്ന്‌ തണ്റ്റെ സങ്കടങ്ങള്‍ കൂട്ടിവായിക്കുമെന്ന്‌ ആ എഴുത്തുകാരന്‍ പ്രതീക്ഷിച്ചിട്ടൂണ്ടാവണം. നിര്‍ഭാഗ്യമെന്നു പറയട്ടെ; രാവിലെ ഷാപ്പുകാരന്‍ കടയുടെ മരപ്പലകകള്‍ ഓരോന്നായി മാറ്റുകയും രാത്രി പതിവുകാരെല്ലാം ഒഴിഞ്ഞു കഴിയുമ്പോള്‍ അവ യഥാസ്ഥാനത്ത്‌ നിരത്തിവയ്ച്ച്‌ വലിയ താഴിട്ട്‌ പൂട്ടുകയും ചെയ്തു. ഇതു മൂലം ഷാപ്പുകാരനൊഴികെ രണ്ടാമതൊരാള്‍ വായിക്കുകയൊ കാണുകയൊ ചെയ്തില്ല. പക്ഷെ കേവലം ഒരു വായനക്കാരന്‍ പോലും ഇല്ലെറിഞ്ഞുകൊണ്ടുതന്നെ ആ എഴുത്തുകാരന്‍ മരപ്പലകമേല്‍ മുടങ്ങാതെ തണ്റ്റെ കടമ നിര്‍വ്വഹിച്ചുകൊണ്ടിരുന്നു.

'എഴുത്ത്‌ ഒരു ചരിത്രദൌത്യമാണെന്ന്‌ എന്നെ പഠിപ്പിച്ചത്‌ ഈ മനുഷ്യനാണ്‌'

കാലം, ഭാഷ, സാഹിത്യം

കാലം നമ്മുടെ ഭാഷയെ, ജീവിതത്തെ, സംസ്കാരത്തെ, കലയെ മാറ്റിമറിച്ചു കൊണ്ടിരിക്കുന്നു. ഒരു പ്രമേയത്തിണ്റ്റെ ഒരേ ആഖ്യാനങ്ങളെ നാം എന്നും വെറുത്തു പോന്നു. അതു കൊണ്ടുതന്നെ ഒരേ മണ്ണില്‍ വേരുറപ്പിച്ചു നില്‍ക്കുമ്പോഴും പുതിയ പ്രകാശങ്ങളിലേക്കു വളരാന്‍ നാം എന്നും ശ്രമിച്ചുകൊണ്ടിരിക്കണം. പുതിയ എഴുത്ത്‌ അലങ്കാരങ്ങള്‍ ഉപേക്ഷിച്ച്‌ സമയത്തോട്‌ നേരിട്ട്‌ ഇടപെടാന്‍ ശ്രമിക്കുന്നത്‌ കാണാം. വളരെ കപടമായ ഈ ലോകത്ത്‌ സത്യസന്ധമായ ഒരു ഹൃദയത്തിണ്റ്റെ പ്രകാശനമാണ്‌ ഇന്നിണ്റ്റ ഏറ്റവും മികച്ച എഴുത്ത്‌. അതുകൊണ്ടുതന്നെ പുതിയ എഴുത്ത്‌ ആടയാഭരണങ്ങള്‍ അഴിച്ചു വയ്ക്കുന്നു. നഗ്നതയാണ്‌ സത്യം വസ്ത്രം കാപട്യമാണ്‌ ഒരോവാക്കും ഒരു കുഞ്ഞിണ്റ്റെ നിഷ്കളങ്കമായ ചിരിയും നിലവിളിയും ചിണുങ്ങലുമാണ്‌. സത്യസന്ധമായ ഒരു ജീവിതത്തിണ്റ്റെ ഹൃദയ പ്രകാശംകൊണ്ട്‌ ഇരുളു മൂടിയ ഈ കപടലോകത്തെ മുഴുവന്‍ പ്രകാശം കൊണ്ട്‌ നിറയ്ക്കാം എന്ന്‌ വ്യാമോഹിക്കുന്നില്ല. പക്ഷെ ഈ 'വെളിച്ചം ഒരു കലാപമാണ്‌'*. അത്‌ നിലവിലുള്ള ധൈഷണിക സങ്കീര്‍ണ്ണതകളുടെ സത്യം നേടാന്‍ വായനക്കാരനെ പ്രേരിപ്പിക്കുു. ജന സമൂഹത്തിണ്റ്റെ ബോധ പ്രപഞ്ചത്തില്‍ കലാപം നിലച്ചു പോയതോടെ ഇവിടെ കാപഠ്യം ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചു. ഒന്നും ചെയ്യാനില്ലാതെ പരസ്പരം വിശ്വാസമൊ സൌഹൃദമൊ ഇല്ലാതെ ഓരോ വ്യക്തികളും ഓരോ തുരുത്തുകളായി അവരവരുടെ കുടുസ്സു മുറികളില്‍ കാലത്തിനൊപ്പം ഉറങ്ങുമ്പോള്‍ നമ്മുടെ കളപ്പുരകള്‍ ശൂന്യമാകുന്നു നമ്മുടെ പൈതൃകത്തിണ്റ്റ നീക്കിയിരിപ്പുകള്‍ ശോഷിക്കുന്നു. വരും തലമുറയ്ക്കു മുന്‍പില്‍ ഒരു നാള്‍ നാം തലകുനിച്ചു നില്‍ക്കേണ്ടിവരും. ആകാശം നഷ്ടപ്പെട്ട ഒരു വലിയ ജന സമൂഹം - അല്ലെങ്കില്‍ ആനന്ദിണ്റ്റെ ഭാഷയില്‍ പറഞ്ഞാല്‍ വെറുമൊരാള്‍ക്കുട്ടം.

സമയത്തിനൊപ്പമല്ല സമയത്തില്‍ വൈരുദ്ധ്യാത്മകമായ ഒരു ഇടപഴക്കമുണ്ടാകുമ്പോഴാണ്‌ ഒരു കാലഘട്ടത്തിലെ വ്യവസ്ഥിതികളെ തകിടം മറിക്കാവു കൃതികള്‍ സമൂഹത്തിന്‌ ലഭിക്കുന്നത്‌. ഇവിടെയാണ്‌ മാര്‍ക്സിണ്റ്റെ വൈരുദ്ധ്യാത്മക സൌന്തര്യ ശാസ്ത്രവുമായി എഴുത്ത്‌ സന്ധിക്കുന്നത്‌. നദികളും നീരരുവികളും പിറവിയെടുക്കും പോലെ സര്‍ഗ്ഗാത്മകത ആ സത്യത്തെ നിഷേധിക്കാതെ തന്നെ അതേ ജലത്തെ തടഞ്ഞു നിര്‍ത്തി വൈദ്യുതോര്‍ജ്ജത്തെ ഉത്പാദിപ്പിക്കും പോലെ, ജൈവിക നൈതികതയില്‍ മനുഷ്യണ്റ്റെ വിപ്ളവ ബോധം വൈരുദ്ധ്യാത്മകമായി ഇടപെടുന്നു. പഴയ വ്യവസ്ഥിതികളെ പുനര്‍നിര്‍മ്മിക്കുന്നതിനുവേണ്ടി പുഴുക്കളും കൂത്താടികളും പെറ്റു പെരുകിയ കാലത്തിണ്റ്റെ കെട്ടികിടക്കുന്ന ജലാശയത്തെ വെട്ടിപ്പൊളിക്കുന്നു. പുതിയ എഴുത്ത്‌ വര്‍ണ്ണ കടലാസ്സുകളുടേയും ഖില്‍ട്ടുകളുടേയും മായക്കാഴ്ച്ചയല്ല. അതിണ്റ്റെ യാത്രതുടങ്ങുന്നത്‌ - തുടങ്ങേണ്ടത്‌ സമൂഹത്തിണ്റ്റെ പുറം പോക്കുകളില്‍നിന്നാണ്‌. അവിടെ തിങ്ങി പാര്‍ക്കുന്ന അസംഖ്യം ജനമനസ്സുകളില്‍ നിന്നാണ്‌.

എഴുത്തിണ്റ്റ പുതിയ രൂപങ്ങള്‍

പുതിയ എഴുത്തില്‍ രൂപപരമായി മാത്രം നടത്തുന്ന അന്വേഷണം പുതിയ പ്രതിസന്ധികളെ സന്ധിക്കുന്നത്‌ സൂക്ഷ്മമായി പരിശോധിച്ചാല്‍ കാണാവുന്നതാണ്‌. വെറും ഭാഷാ പരീക്ഷണങ്ങള്‍കൊണ്ട്‌ ഒരു ജനസമൂഹത്തിണ്റ്റെ ആന്തരിക ജീവിതത്തെ കീഴടക്കാനാവില്ല. ഓരോ ഋതു ചക്രത്തിലും ഓരോ സ്ഥലകാലങ്ങളിലേക്കു പ്രയാണം നടത്തുന്ന ദേശാടനക്കിളികള്‍ യാത്രയുടെ ഒരു വൃത്തം പൂര്‍ത്തീകരിക്കുമ്പോള്‍ യാത്ര തുടങ്ങിയ അതേ ജലരാശിയുടെ തീരത്തു തന്നെ എത്തിചേരേണ്ടിവരുന്നതുപോലെ പരീക്ഷണങ്ങള്‍ക്കു വേണ്ടി പരീക്ഷണങ്ങള്‍ നടത്തുമ്പോഴാണ്‌ ഇത്തരം 'ഋണ' തുല്യമായ അവസ്ഥകളെ അഭിമുഖീകരിക്കേണ്ടിവരുന്നത്‌. ഭാഷ രൂപപ്പെടുത്തേണ്ടുന്ന ഒന്നല്ല അത്‌ സ്വയം രൂപപ്പെടുന്ന ഓന്നണ്‌, അതിണ്റ്റെ വേരുകള്‍സമൂഹത്തിണ്റ്റെ ഹൃദയത്തിലാണ്‌ - ജനതയുടെ വിപ്ളവ ബോധത്തിലാണ്‌. ഇതൊക്കെ നിലയ്ക്കുമ്പോള്‍ ഭാഷ നിര്‍വ്വികാരമാകുന്നു. വാക്കുകളില്‍ശൂന്യത പടരുന്നു - ഒരു ജനസമൂഹത്തിണ്റ്റെ ആന്തരിക ജീവിതം ശൂന്യമാകുന്നു, അവിടെ കാലം നിശ്ചലമാണ്‌. ആ കെടുകാലത്തെയാണ്‌ അധിനിവേശം അതിണ്റ്റെ സുന്ദരകാലമായി വിലയിരുത്തുന്നത്‌. ഇതു പോലെയുള്ള അശാന്തകാലത്തിലാണ്‌ നാം പഴയ ഭിംഭങ്ങളെ പുതിയ ഫ്രെയിമില്‍ പ്രദര്‍ശിപ്പിച്ച്‌ ആളു ചമയുന്നത്‌.

വീടു നഷ്ടപ്പെട്ടവര്‍

അതിജീവനത്തിണ്റ്റെ പുതിയ ത്രന്തങ്ങള്‍ മെനയുന്ന പുതുജന സമൂഹവും അതിണ്റ്റെ ആന്തരിക ജീവിതവും പുതിയ അപകടങ്ങളിലേക്ക്‌ പായുകയാണ്‌. വിവര സാങ്കേതിക വിദ്യയും പുതിയ ശാസ്ത്ര വികാസങ്ങളും പുതിയ പുതിയ മേച്ചില്‍പ്പുറങ്ങളിലേക്ക്‌ പെരുകിയ ജനസമൂഹത്തെ മാറ്റി പാര്‍പ്പിച്ചുകൊണ്ടിരിക്കുന്നു. ജീവിക്കാന്‍ അറിവല്ല 'വിവരങ്ങളാണ്‌' (ഇന്‍ഫമെഷന്‍) ആവശ്യം. ഓരോ മനുഷ്യമനസ്സും വിവരങ്ങളുടെ കൂമ്പാരമാണ്‌. സഞ്ചരിക്കുകയും ഇണ ചേരുകയും ചെയ്യു 'ഡേറ്റ ബേങ്കുകള്‍'; ജൈവീക മാനങ്ങള്‍ അതിണ്റ്റെ പ്രത്യക്ഷത്തില്‍തന്നെ തകര്‍ക്കപ്പെടുകയും ഇവരുടെയെല്ലാം ആന്തരിക ജീവിതം വിവര സാങ്കേതിക വിദ്യയുടെ പുറം പോക്കുകളിലേക്ക്‌ തള്ളപ്പെടുകയുമാണ്‌. പുതിയ മനുഷ്യന്‍ വീട്‌ നഷ്ടപ്പെട്ടവനാണ്‌ അവണ്റ്റെ വീട്‌ എവിടെയാണ്‌; അവനുമാത്രം കാഴ്ചപ്പെടുകയും അവനുമാത്രം കയറിയിരിക്കാനും വേരുകള്‍ സമൂഹത്തിണ്റ്റെ ജലാര്‍ദ്രതയിലേക്കു പായിക്കുകയും ചെയ്തിരുന്ന അവണ്റ്റെ വീട്ടിലേക്ക്‌ അവനെ തിരിച്ചെത്തിക്കേണ്ടതുണ്ട്‌ . ആലിന്‍ കായില്‍ നിന്ന്‌ മഹാവൃക്ഷത്തെ വായിച്ചെടുത്ത കണാദണ്റ്റെ കണ്ണ്‌ ഇവനും വേണം. മരത്തില്‍ നിന്ന്‌ വേരുകളുടെ പ്രാര്‍ത്ഥനയും പക്ഷികളില്‍ നിന്ന്‌ ചേക്കേറ്റയും ഇവന്‍ പഠിക്കണം. ജലം ശുദ്ധിയാണെന്നും തീയില്‍ നി്‌ ചിന്തകളുടെ ഊര്‍ജ്ജപ്രസരണത്തെയും അവന്‍ ഓര്‍ത്തെടുക്കണം. കാടിണ്റ്റെയും വെള്ളച്ചട്ടത്തിണ്റ്റെയും ചാനല്‍ക്കാഴ്ച്ചകള്‍ മാത്രം കണ്ടാല്‍ അവന്‍ അവണ്റ്റെ സ്വന്തം വീടണയുകയില്ല. ഇതൊക്കെ അവണ്റ്റെ രസനകള്‍ക്ക്‌ ചില പതിവു കാഴ്ചകള്‍ മാത്രം. പിന്നെ എങ്ങിനെ അവനെ അവണ്റ്റെ വീട്ടിലേക്ക്‌ തിരിച്ചെത്തിക്കും. എങ്ങിനെ അവന്‍ പോലും തിരിച്ചറിഞ്ഞിട്ടില്ലാത്ത സ്വയം അകപ്പെട്ടിരിക്കുന്ന ധൈഷണിക സങ്കീര്‍ണ്ണതകളില്‍നിന്നും, വേദനകളില്‍നിന്നും, സഹനത്തില്‍നിന്നും, അലച്ചിലില്‍നിന്നും, അവനെ കൈപിടിച്ചുയര്‍ത്തും. ഇവിടെയാണ്‌ കലയും സാഹിത്യവും ചെയ്യേണ്ടത്‌ എന്തെന്നും അവര്‍ അകപ്പെട്ടിരിക്കുത്‌ എവിടെയാണെന്നും ഉള്ള ഉള്ളറിവും വേവലാതികളും ഉടലെടുക്കുന്നത്‌. കലയും സാഹിത്യവും സഞ്ചരിക്കുത്‌ കാലത്തിന്‌ സമാന്തരമൊ വിപരീതമൊ ആയിക്കോട്ടെ പക്ഷെ ഈ പുതിയ മനുഷ്യനെ തെണ്ടിയെ്‌ ആരും വിളിക്കരുത്‌. അവണ്റ്റെ ആത്മാവിണ്റ്റെ വീടിണ്റ്റെ ചിത്രം കാണിച്ച്‌ അവനെ അധമനെന്നും തിരസ്കൃതനെന്നും വിളിക്കരുത്‌. വിളിക്കുന്നവനും വിളികേള്‍ക്കുവനും ഒരേ അശാന്ത കാലത്തിണ്റ്റെ ഇരകളാണ്‌ എന്ന്‌ മറക്കരുത്‌. ഇവിടെ എഴുത്തുകാരനും വായനക്കാരനും ഇരകള്‍തന്നെ. ചരിത്രത്തിണ്റ്റെ പ്രാരാബ്ദങ്ങളെ ചളിക്കുണ്ടിലെറിഞ്ഞ്‌ കൈയ്യുംവീശി തിരിഞ്ഞുനോക്കാതെ ഓടുന്നവര്‍. വൈറസ്സുകേറാതെ ചരിത്രത്തെ ഓട്ടൊ ബാക്പ്പ്‌ മൊടില്‍ ഇട്ടിരിക്കുകയാണ്‌ ഇവര്‍, അതുകൊണ്ടുതന്നെ ഇവര്‍ ഭാരമില്ലാത്തവരാകുന്നു. ഈ പുതിയ കാലത്തില്‍ എല്ലാവരും ഓരോ തുരുത്തുകളിലാണ്‌; കുടികിടക്കുന്നത്‌ ഒരേപുറംമ്പോക്കിലും. എല്ലാവര്‍ക്കുമുകളിലും അദൃശ്യമായ ഒരു കണ്ണുണ്ട്‌; അവ അവനെ പിന്‍തുടര്‍ുകൊണ്ടേയിരിക്കുന്നു. ദൂരെയുള്ള ആര്‍ക്കോവേണ്ടിയാണ്‌ അവന്‍ അധ്വാനിക്കുന്നത്‌. ദൂരെയുള്ള ആരുടെയൊക്കെയൊ പ്രലോഭനങ്ങളില്‍ വീണാണ്‌ അവന്‍ പൈസ ചിലവിടുത്‌. ഉടല്‍ എന്തിനൊക്കെയൊ ഒരു നിമിത്തമാകുന്നു.

സമകാലീനതയിലെ രണ്ടു ജാതികള്‍

സര്‍ഗ്ഗാത്മകത കാലത്തിനൊത്ത്‌ രൂപപ്പെടേണ്ട ഒന്നല്ല എന്നും മറിച്ച്‌ ഈ കാലഘ'ത്തിണ്റ്റെ ഉല്‍പങ്ങള്‍ ആയിമാറാതെ പുതിയ ഒരു സമയ കാലത്തെ രൂപപ്പെടുത്താനുള്ള ആജ്ഞാശക്തി സമകാലിക കലയ്ക്കും സാഹിത്യത്തിനും ഉണ്ടാകണമെന്ന്‌ ഒരു കൂട്ടര്‍ വാദിക്കുന്നു. മറ്റൊരു കൂട്ടര്‍ കാലത്തിണ്റ്റെ സഞ്ചാര രേഖയില്‍ വിശ്വാസമുള്ളവരാണ്‌. അവര്‍ കാലത്തിനൊത്ത്‌ രൂപമാറ്റങ്ങള്‍ക്ക്‌ വിധേയരാകുന്നു. എഴുത്തിനെ കവച്ചുവയ്ക്കുന്ന 'എഴുത്താളന്‍മാരായി' അവര്‍ സ്വയം രൂപപ്പെട്ടുകൊണ്ടിരിക്കുന്നു. കാലം സമകാലീന സര്‍ഗ്ഗാത്മകതയുടെ ആജ്ഞാശക്തിക്ക്‌ വിധേയമാകണം എന്ന്‌ ആഗ്രഹിക്കുന്ന ആദ്യത്തെ മതക്കാര്‍ 'വിപ്ളവകാരികള്‍' എറിയപ്പെടുന്നു. ഇവര്‍ പുതിയ മനുഷ്യനെ അധ്വാനിക്കാതെയും ചിലവഴിക്കാതെയും ജീവിക്കണമെന്ന്‌ പഠിപ്പിക്കുന്നു. ഇവര്‍ പഴയ സിദ്ധാന്തങ്ങളുടെ പിന്‍തുടര്‍ച്ചക്കാരായി ഉഭയജീവിതം നയിക്കുന്നു. റെയില്‍വേയും, പഞ്ചായത്താപ്പീസും, പാര്‍ട്ടിയാപ്പീസും പോലെ സമകാലീനതയില്‍ കൈയ്യേറി ഒരേസ്വരത്തില്‍ അവര്‍ മുദ്രാവാക്യം വിളിക്കുന്നു. തണ്റ്റെ കൂട്ടത്തിലെ അപശബ്ദങ്ങളെ അവര്‍ ഭ്രഷ്ടു കല്‍പ്പിക്കുന്നു. ഈ വിപരീത ദിശയില്‍ സഞ്ചരിക്കുന്നവരും രണ്ടാം മതക്കാരായ സമാന്തര ദിശയില്‍ സഞ്ചരിക്കുന്നവരും തമ്മിലുള്ള അടിപിടിയാണ്‌ ഇന്നത്തെ ഏറ്റവും വലിയ സാഹിത്യ വിനോദം. കാലത്തിനൊത്ത്‌ രൂപപ്പെടുന്ന രണ്ടാംമതക്കാരില്‍ പലരും പലരുടേയും സ്തുതിപാഠകരാണ്‌. സ്ഥിരവേതനം പറ്റുകയും ചെയ്യുന്ന ജോലിയോട്‌ സത്യസന്ധത പുലര്‍ത്തുന്നവരും തികഞ്ഞ 'പ്രൊഫഷണലിസം' കാണിക്കുവരുമാണ്‌. പ്രത്യേയശാസ്ത്രത്തിണ്റ്റെയും സ്വപ്ന വാഗ്ദത്തങ്ങളുടേയും തകര്‍ച്ചയെക്കുറിച്ച്‌ ഘോര ഘോരം വിലപിക്കുന്നവരാണ്‌. ഇവര്‍ക്ക്‌ എവിടേയും കയറിചെല്ലാനാകുന്നു. ഇവരുടെ മിനുക്കിയ മുഖവും വെട്ടി നിരത്തിയ മീശരോമങ്ങളും വെള്ളിത്തിരയില്‍ മാത്രം കണ്ടുപരിചയമുള്ള ചിരിയും കൊണ്ട്‌ 'ഫൈവ്‌ സ്റ്റാര്‍' സെമിനാറുകളെ കൊഴുപ്പിക്കുന്നു. ഇവര്‍ വിഷയ ദാരിദ്രം ഉള്ളവരല്ല സമകാലികതയില്‍ കലയും സാഹിത്യവും സൃഷ്ടിച്ചിട്ടുള്ള എല്ലാ പൊതുസ്വത്തുക്കളും ആവശ്യം പോലെ എന്നും കൈയ്യേറുന്നവരും പലകാലങ്ങളില്‍ കമ്മ്യൂണിസ്റ്റുകാരും കമ്മ്യൂണിസ്റ്റു വിരുദ്ധരും ആണ്‍ പെണ്‍ നപുംസക തലങ്ങളിലൂടെ സഞ്ചരിക്കാന്‍ കെല്‍പുള്ളവരുമാണ്‌. മുകളില്‍പറഞ്ഞ ഈ രണ്ടു ദ്വന്ദ്വങ്ങള്‍ ചേര്‍ന്നതാണ്‌ സമകാലീന കലാസഹിത്യ സാംസ്കാരിക രംഗം. ഈ രണ്ടു മതത്തിണ്റ്റെയും സംഭാവനകളും നന്‍മകളും വിലകുറച്ചു കാണിക്കാനല്ല ഇവിടെ ശ്രമിക്കുന്നത്‌. ഈ രണ്ടു മതങ്ങളേയും ഒഴിവാക്കി പുതിയ ഒരു സമകാലീനത സ്ഥാപിക്കാനാവുമെന്ന പ്രതീക്ഷയുമില്ല. കാരണം ഈ രണ്ടു ദ്വന്ദ്വങ്ങളും സമൂഹത്തിണ്റ്റെയും കാലത്തിണ്റ്റെയും ജൈവപ്രതിഭാസങ്ങളാണ്‌. അതുകൊണ്ടുതന്നെ അതിനു സംഭവിച്ചുകൊണ്ടിരിക്കുന്ന സംഭവിക്കാനിരിക്കുന്ന വിപത്തുകളെ മുന്‍ക്കൂട്ടി കാണാന്‍ ശ്രമിക്കുന്നു. ഈ മാറിയ ജനസമൂഹത്തിണ്റ്റെ നിര്‍ണ്ണായക ശക്തിയാക്കി സമകാലീനതയിലെ ഈ മതങ്ങളെ മാറ്റിത്തീര്‍ക്കേണ്ടത്‌ ആത്യാവശ്യമാണ്‌.

ഇരപിടുത്തത്തിണ്റ്റെ പുതിയ സങ്കേതങ്ങള്‍

നരവംശ ശാസ്ത്രജ്ഞര്‍ പുരാതന മനുഷ്യണ്റ്റെ ശാസ്ത്ര സര്‍ഗ്ഗാത്മക പുരോഗതികളേയും അതിലൂടെ വികസിച്ച ഉപജീവനത്തിണ്റ്റെയും അതിജീവനത്തിണ്റ്റെയും പുതിയ പുതിയ സങ്കേതങ്ങളുടെ വിവധ ഘട്ടങ്ങളെ വിശദമാക്കുന്നു. മനുഷ്യന്‍ ഇരതേടുന്നതിണ്റ്റെ രീതി ശാസ്ത്രങ്ങള്‍ മാറിക്കൊണ്ടേയിരിക്കുന്നു. ആഹരിക്കേണ്ടതും വിഹരിക്കേണ്ടതുമായ ഘടകങ്ങളെ അവന്‍ സ്വയം രൂപപ്പെടുത്തുകയും നിരന്തരമായ മാറ്റങ്ങള്‍ക്ക്‌ അതിനെ വിധേയപ്പെടുത്തുകയും ചെയ്യുന്നു. എല്ലാ വൈവിധ്യങ്ങളേയും ഏറ്റുവാങ്ങുന്നു പ്രകൃതിയില്‍ ചില സൌന്തര്യസങ്കല്‍പങ്ങള്‍ അടിസ്ഥാനപരമായി മാറ്റമില്ലാതെ തുടരുന്നു. ആയിരം വര്‍ഷം മുന്‍പ്‌ ഇവിടെ ചിലന്തി ഉണ്ടായിരുന്നു ആന്നും ആ ജീവി ഇരതേടിയിരുന്നത്‌ ഇന്നത്തെ പോലെ മനോഹരമായ വലകള്‍കെട്ടിയുണ്ടാക്കി അതില്‍ നിശബ്ദമായി ഇരുന്ന്‌ അതില്‍തങ്ങുന്ന പ്രാണികളെ പിടിച്ചാണ്‌. പക്ഷെ മനുഷ്യണ്റ്റെ ഇരതേടല്‍ എണ്ണിയാലൊടുങ്ങാത്ത എത്ര രൂപമാറ്റങ്ങളിലൂടെയാണ്‌ കടന്നു വന്നിട്ടുള്ളത്‌. മനുഷ്യന്‍ പ്രകൃതിയോട്‌ വൈരുദ്ധ്യാത്മകമായി ഇടപെടുന്നവനാണ്‌. അവണ്റ്റെ അതിജീവന തന്ത്രം പുതിയ പുതിയ ശീലങ്ങളിലൂടേയും ശീലക്കേടുകളിലൂടേയും അതിവേഗം പ്രയാണം നടത്തിക്കൊണ്ടിരിക്കുന്നു. അവന്‍ ജീവിക്കുന്ന സമൂഹത്തിണ്റ്റെ കെട്ടുറപ്പ്‌ എന്നു പറയുന്നത്‌ ഈ അതിജീവനതന്ത്രങ്ങള്‍ ഊന്നുന്ന മൂല്യബോധത്തിലാണ്‌. ആ മൂല്യബോധത്തേയും അത്‌ സ്വാത്മനാ വളര്‍ത്തിയെടുക്കേണ്ടതുമായ ഒരു സമൂഹത്തിണ്റ്റെ ആന്തരിക ജീവിതത്തേയും ഇന്നിണ്റ്റെ കലയും, സാഹിത്യവും നയിക്കുന്നു. ഒരു ജനസമൂഹത്തിണ്റ്റെ ആന്തരിക ജീവിതത്തെ കലയും സാഹിത്യവും മതവിശ്വാസങ്ങളും ഒത്തൊരുമിച്ചു നയിക്കണം.

സമകാലീനത ഒരു നിര്‍വ്വചനം

കാലപ്രവാഹത്തിലെ ഭൂതഭാവിവര്‍ത്തമാനകാല നിത്യതയെ പൌരാണിക ഋഷിവര്യന്‍മാര്‍ ഒരു 'ഡമരു' വിനോട്‌ ഉപമിച്ചിരിക്കുന്നു. കൈലാസ നാഥനായ ഭഗവാന്‍ നടരാജന്‍ ധരിച്ചിരിക്കുന്ന ഡമരുവിനെ ഇങ്ങിനെ വ്യാഖ്യാനിക്കപ്പെടുന്നു. 'അതിണ്റ്റെ രണ്ടു വാവട്ടങ്ങളില്‍ ഒന്ന്‌ സൃഷ്ടിയും മറ്റേയറ്റം നിര്‍വ്വാണവും നടുവിലെ ഏകബിന്ദു വര്‍ത്തമാനവുമാണ്‌. അനുനിമിഷം വന്നു വീഴുകയും പൊലിയുകയും ചെയ്യുന്ന ഈ കാലത്തിണ്റ്റെ കേന്ദ്രബന്ദുവിലാണ്‌ സമകാലികതയുടെ അര്‍ത്ഥമിരിക്കുന്നത്‌. 'കാലം എന്ന രണ്ടു ചക്രമുള്ളതേരിനെ ഏഴ്‌ കുതിരകള്‍ വലിക്കുന്നു; അഞ്ച്‌ ഏര്‍ക്കാലുകളാകുന്ന ഋതുക്കളോടുകൂടിയ ഈ ചക്രത്തെ ഭുവനങ്ങളെല്ലാം ആശ്രയിക്കുന്നു' എന്ന്‌ ഋഗ്വേദത്തില്‍ പറയുതായി ശ്രീ കെ. പി. അപ്പന്‍ സാക്ഷ്യപ്പെടുത്തുന്നു*. പുരാണങ്ങളുടെ ഭാവനയില്‍ കാലം ഋതുചക്രങ്ങളിലൂടെ വെളിപ്പെടുന്നു ചന്ദോബന്ദമായ ഒരു വൃത്തമാണ്‌. ഈ രണ്ടു നിര്‍വചനങ്ങള്‍ക്കുമപ്പുറം പുതിയ മനുഷ്യണ്റ്റെ കാലത്തിലുള്ള ഇടപെടലുകള്‍ സമകാലീനതയ്ക്ക്‌ പുതിയ ഭാഷ്യങ്ങള്‍ ചമയ്ക്കാന്‍ നിര്‍ബന്ധിതനാക്കുന്നു. പുതിയ ചില പ്രശ്നസങ്കീര്‍ണ്ണതകള്‍ക്കു നടുവിലാണ്‌ സമകാലീന ജനസമൂഹം നില്‍ക്കുന്നത്‌. ചരിത്രം ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുകയും ഭാവി ഉത്തരം മുട്ടിക്കുന്ന ചോദ്യമാവുകയും വര്‍ത്തമാനം അതിജീവനത്തിണ്റ്റെ യുദ്ധകാണ്ഡങ്ങള്‍ ചമയ്ക്കുകയും ചെയ്യുമ്പോള്‍ മൂല്യബോധത്തെ ഊട്ടിയുറപ്പിച്ചുകൊണ്ട്‌ കറകളഞ്ഞ ചരിത്രബോധത്തിലൂടെ ഭാവിതലമുറയ്ക്ക്‌ പുത്തന്‍ പ്രതീക്ഷകള്‍ കൊടുക്കേണ്ടുന്ന ഒരു വലിയ കടമ ഇന്നിണ്റ്റെ സമകാലീനതയ്ക്കുണ്ട്‌. ഇന്നിണ്റ്റെ ജനസമൂഹം നിര്‍വഹിക്കുന്ന ചരിത്ര ദൌത്യങ്ങളിലാണ്‌ ഒരു സമകാലീനതയുടെ ജീവന്‍. അതല്ലെങ്കില്‍ 'സമകാലീന' ജനസമൂഹത്തെ വെറുമൊരാള്‍ക്കൂ'മായും കാലത്തെ മഴയുടെയും വെയിലിണ്റ്റെയും നൈരന്തര്യമായും വിട്ടുകളയേണ്ടിവന്നേനെ. അടിച്ചമര്‍ത്തപ്പെടുന്ന ഒരു വലിയ ജനസമൂഹത്തിണ്റ്റെ വിപ്ളവബോധത്തില്‍ നിാണ്‌ സമകാലികത അതിണ്റ്റെ 'സ്നാപ്പ്‌ ഷോട്ടുകള്‍' ഫ്രെയിം ചെയ്തു വയ്ക്കുന്നത്‌. ഒരു താത്കാലിക പ്രതിഭാസം പോലെ അതതു കാലത്തില്‍ പെടുന്ന ചില പ്രത്യേക സംഭവങ്ങളൊ സംഘട്ടനങ്ങളൊ ആ കാലഘ'ത്തിണ്റ്റെ സമകാലികതയാണ്‌. അങ്ങിനെയൊക്കെയാണെങ്കലും ചരിത്രത്തിണ്റ്റെ കണ്ണിമുറിയാത്ത അതിണ്റ്റെ വിപ്ളവസമരങ്ങളുടെ തുടര്‍ച്ചയിലാണ്‌ സമകാലീനത അതിണ്റ്റെ ഊര്‍ജ്ജവും ഓജസ്സും വീണ്ടെടുക്കുന്നത്‌.
__________________________________________________________________
* സമയ പ്രവാഹവും സാഹിത്യകലയും - കെ. പി. അപ്പന്‍
___________________________________________________________________
Related Posts Plugin for WordPress, Blogger...